ബലിദാനിയുടെയും
ജിഹാദിയുടെയും
രക്തസാക്ഷിയുടേയും
അറ്റുവീഴുന്ന തലകളിൽനിന്നും
ഇറ്റിവീഴുന്ന ചോര
ഒഴുകിചേരുന്നിടത്ത് ,
തെരുവിൽ
പിഞ്ഞിക്കീറിപ്പോയോരു
താരാട്ടു വാരിപ്പുതച്ചു
ഒറ്റക്കിരിക്കുന്നുണ്ടോരമ്മ !!
ആൾക്കൂട്ടങ്ങൾക്കും
മുദ്രാവാക്യങ്ങൾക്കുമപ്പുറം
കവിളത്തു കരിമഷി മറുകുത്തിയ
ഓർമകൾ ചുമരിലെ
ആണിയിൽ പിടയുമ്പോൾ
ചട്ടനായ് പൊട്ടനായ് പിറന്നിരുന്നെങ്കിലെന്നു
നെടുവീർപ്പിടുന്ന ജന്മം
വിധിക്കുന്നവരും
നടപ്പിലാക്കുന്നവരും
ഒരു വെട്ടു ഇവർക്കുകൂടി മാറ്റിവെക്കാൻ ദയവുകാണിക്കുക . . .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ