2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

എഴുതുമ്പോള്‍ . . . .



ഹൃദയത്തിൽ മുറിവേറ്റവരെ
എഴുതുമ്പോള്‍
അക്ഷരങ്ങൾക്കു പകരം
നിലാവിനെയും
തുമ്പികളെയും നിറയ്ക്കുക
മഞ്ഞുതുള്ളികൾകൊണ്ട്
ഞരമ്പുകളെ പൊതിയുക

പ്രണയം കൊണ്ടു മുറിവേറ്റവരെ എഴുതുമ്പോള്‍ വാക്കുകൾക്കു
പകരം കൂർത്ത മുള്ളുകള്‍ വേണം .
മുള്ളിറക്കത്തിന്റെ നിർവൃതിയിൽ
നക്ഷത്രങ്ങൾ പൊഴിഞ്ഞു വീണ
അവന്റെ ആകാശം
മറവികൊണ്ട്  കറുത്തിരുണ്ടേക്കാം . .

എന്നെയെഴുമ്പോൾ നീ
എന്റെ ചോരകൊണ്ടെഴുതുക ,
സ്വപ്നക്കണ്ണുകൾ ഇറുക്കിയടച്ച്  ഞാനെന്നെതന്നെ തുരന്നു തിന്നു
കൊണ്ടേയിരിക്കുന്നുണ്ട് . .

ഇറുത്തെടുത്ത പൂക്കള്‍ കൊണ്ടാണത്രേ പൂമ്പാറ്റകളുടെ ഹൃദയം മുറിഞ്ഞത് . . . . .

അഭിപ്രായങ്ങളൊന്നുമില്ല: